VS KERALATHINTE FIDEL -Biography of VS Achuthanandan by Anil Kumar AV

Original price was: ₹500.00.Current price is: ₹400.00.

Book : VS Achuthanandan Keralathinte Fidel
Author: Anil Kumar AV
Category :  Biography of  VS Achuthanandan
ISBN : 978-93-6167-399-3
Binding : Normal
Publishing Date : 2025
Publisher : Lipi Publications
Edition : 1
Number of pages : 328
Language : Malayalam

VS KERALATHINTE FIDEL -Biography of VS Achuthanandan by Anil Kumar AV

Original price was: ₹500.00.Current price is: ₹400.00.

Add to cart
Buy Now

വി എസ് കേരളത്തിന്റെ ഫിദല്‍
(ജീവചരിത്രം)
അനില്‍കുമാര്‍ എ.വി.

‘മഹാന്മാര്‍ അങ്ങനെയായതു് വ്യക്തിഗത പ്രത്യേകതകള്‍ ചരിത്രസംഭവങ്ങളുടെ മുഖമുദ്രയ്ക്ക് രൂപം നല്‍കുന്നുവെന്നതുകൊണ്ടല്ല, പൊതുവും പ്രത്യേകവുമായ കാരണങ്ങളാല്‍ തങ്ങളുടെ കാലത്തുളവാകുന്ന മഹത്തായ സാമൂഹ്യാവശ്യങ്ങള്‍ നിറവേറ്റാന്‍ ഏറ്റവും കൂടുതല്‍ യോഗ്യരാക്കുന്ന പ്രത്യേകതകള്‍ അവര്‍ക്കുണ്ടെന്നതിനാലാണ്’

-പ്ലെഖ്‌നോവ്

വായനക്കാരോട്

പരിമിതികളുള്ള മനുഷ്യരുടെ
അതിജീവന പ്രതിരോധങ്ങള്‍

– അനില്‍കുമാര്‍ എ.വി.

ചരിത്രവും മാധ്യമവിചാരം ഉള്‍പ്പെടെയുള്ള സംസ്‌കാര വിമര്‍ശത്തിന്റെ മേഖലകള്‍ സ്പര്‍ശിച്ച എന്റെ രചനകളില്‍ ജീവചരിത്രങ്ങള്‍ക്കും സവിശേഷ സ്ഥാനമുണ്ടായിരുന്നു. ലോകം ശ്രദ്ധിച്ച സൈദ്ധാന്തികനായിരുന്ന ഇഎംഎസിനെക്കുറിച്ചായിരുന്നു അതില്‍ ആദ്യ പരിശ്രമം. ‘ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍’ എന്ന ശീര്‍ഷകത്തില്‍ പൂര്‍ത്തിയാക്കിയ അത് മികച്ച ജീവചരിത്ര ഗ്രന്ഥത്തിനുള്ള 1996 ലെ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയത് ആത്മവിശ്വാസമേറ്റി. തുടര്‍ന്നാണ് മൊറാഴ ചെറുത്തുനില്‍പ്പിനുശേഷം സാമ്രാജ്യത്വ ഭരണം കൊലക്കയര്‍ വിധിച്ച കേരളത്തിന്റെ ഭഗത്‌സിങ്ങായ കെപിആര്‍ ഗോപാലന്‍, ബീഡിത്തൊഴിലാളികളുടെ എക്കാലത്തെയും സമരയോദ്ധാവായ സി കണ്ണന്‍, മൂന്ന് നൂറ്റാണ്ട് സ്പര്‍ശിച്ച കേരളത്തിലെ അവസാന അടിമയായ യിരമ്യാവ് തുടങ്ങിയവരെക്കുറിച്ചെല്ലാം പുസ്തകങ്ങള്‍ തയ്യാറാക്കിയത്.
അവയെല്ലാം ശ്രദ്ധയില്‍പ്പെട്ട ചില പ്രസാധകര്‍ കേരള രാഷ്ട്രീയത്തിലെയും പൊതുസമൂഹത്തിന്റെയും പോരാട്ടങ്ങളിലെ ഇതിഹാസതുല്യനായ വിഎസ് അച്യുതാനന്ദനെക്കുറിച്ചൊരു ജീവചരിത്രം തരാമോയെന്ന് എന്നോട് ചോദിച്ചു. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ പലകാരണങ്ങളാല്‍ അത് നടന്നില്ല. ജനലക്ഷങ്ങളെ പിടിച്ചുലച്ച് കണ്ണീരിലാഴ്ത്തിയ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ആ മാതൃകാ സംഭാവനകളിലേക്ക് കടന്നുപോവാന്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മികച്ച ഓണ്‍ലൈന്‍ ആഴ്ചപ്പതിപ്പായ ‘ഡബ്ല്യുപിടി’യുടെ എഡിറ്റര്‍ ടി അനീഷാണ് ആവശ്യപ്പെട്ടത്. അതില്‍ പരമ്പര ആരംഭിച്ചു. വായിച്ച പലരും വിളിച്ചത് ഏറെ ആഹ്ലാദകരവും പ്രോത്സാഹനജനകവുമായി. ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് അടിത്തറയിട്ട ഒട്ടേറെ സംഭവങ്ങളിലെ വി.എസിന്റെ പങ്ക് വിലയിരുത്തുകയുമാണിവിടെ.
‘വി.എസ്. കേരളത്തിന്റെ ഫിദല്‍’ പരമ്പര ശ്രദ്ധയില്‍പ്പെട്ടയുടന്‍ എനിക്ക് സഹോദരതുല്യനായ കോഴിക്കോട്ടെ ലിപി പബ്ലിക്കേഷന്‍ മാനേജിങ് ഡയരക്ടര്‍ എം.വി. അക്ബര്‍ പുസ്തകമായി പ്രസിദ്ധീകരിക്കാമെന്ന് അറിയിച്ചു. വിഎസുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്ന എനിക്ക് അദ്ദേഹത്തോടുള്ള ആദരവിന്റെ പ്രകാശനംകൂടിയാണ് ഈ കൃതി. ഇഎംഎസ്, ഇ കെ നായനാര്‍ തുടങ്ങിയവരടക്കം ഉന്നത നേതാക്കളുമായി ചെറുപ്പത്തിലേ ഇടപഴകിയ എനിക്ക് വിഎസ് കുറേ വ്യത്യസ്തതകളുടെ പ്രതീകംകൂടിയാണ്. പി കൃഷ്ണപിള്ളയെയും എകെജിയെയും പോലെ സമരക്കൊടുങ്കാറ്റാണെന്ന് വിശദീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ അതിദരിദ്ര തൊഴിലാളിവര്‍ഗ ഉള്ളടക്കം കാണാതിരുന്നുകൂടാ. ഒറ്റപ്പെടുത്തപ്പെട്ടപ്പോഴും പതിന്മടങ്ങ് ഊക്കോടെ പിടിച്ചുനില്‍ക്കാന്‍ അസാധാരണമായ ശക്തിപകര്‍ന്നത് രൂപപ്പെട്ട കൊടിയ ദുരന്ത സാഹചര്യങ്ങളാണ്. ചെയിന്‍ സ്മോക്കറായിരുന്ന അദ്ദേഹം പുകവലിയും ചായകുടിയും നിര്‍ത്തിയതു മുതല്‍ തുടങ്ങിയ നിശ്ചയദാര്‍ഢ്യ പരമ്പരകള്‍ക്ക് പിന്നീട് രാഷ്ട്രീയമായ അനുബന്ധങ്ങളുമുണ്ടായി. ലോകവിപ്ലവകാരികളായ ഫിദല്‍ കാസ്‌ട്രോയുമായും ഹോചിമിനുമായും മൗ സെ ദൊങ്ങുമായും എത്രയോ താരതമ്യങ്ങളുണ്ട് വി.എസിന്.
‘ഡോക്ടര്‍ ഓഫ് അണ്ടര്‍ഗ്രൗണ്ട്’ എന്ന വിശേഷണമുള്ള എകെജിക്കൊപ്പം 1941 സെപ്തംബര്‍ 25ന് അതിസാഹസികമായി വെല്ലൂര്‍ ജയില്‍ ചാടിയ സി കണ്ണന്‍ വ്യക്തിപരമായ അനുഭവങ്ങള്‍ തിരക്കിയാല്‍ അതില്‍ കാര്യമായൊന്നും പറയാനില്ലെന്നായിരുന്നു മറുപടി നല്‍കാറുള്ളത്. കൊലമരം കാത്ത് കണ്ടംഡ് സെല്ലില്‍ അടക്കപ്പെട്ട കെപിആറിന്റെ ശരീരഭാരം നാല് പൗണ്ട് കൂടിയിരുന്നത് വിസ്മയമാണ്. ജയില്‍ വിമുക്തനായി നാട്ടിലെത്തിയ അദ്ദേഹം അനുഭവിച്ച പീഡനങ്ങള്‍ സ്പര്‍ശിച്ചതേയില്ല. കുപ്രസിദ്ധങ്ങളായ ഫ്രഞ്ച് കാരാഗൃഹങ്ങളില്‍ നാലു ദശാബ്ദത്തിലേറെ നരകിച്ചശേഷം ലെബനീസ് കമ്യൂണിസ്റ്റ് നേതാവ് ജോര്‍ജസ് ഇബ്രാഹിം അബ്ദുള്ള പുറംലോകത്തിന്റെ ശുദ്ധവായു ശ്വസിച്ചത് വിഎസിന്റെ വിയോഗ ദിവസമാണെന്നത് യാദൃഛികമാവാ. ബെയ്‌റൂട്ടിലെത്തിയ അദ്ദേഹം വ്യക്തിപരമായ ഒരുകാര്യവും മാധ്യമങ്ങളോടോ സ്വീകരിക്കാനെത്തിയ സഖാക്കളോടോ പറഞ്ഞില്ല. പകരം വിരാമമില്ലാത്ത പോരാട്ടങ്ങളെക്കുറിച്ചായിരുന്നു വിശദീകരിച്ചത്. ‘തടവുകാരുടെ ആത്മവിശ്വാസം പുറത്തുള്ള സഖാക്കളുടെ നിശ്ചയദാര്‍ഢ്യത്തെ ആശ്രയിച്ചിരിക്കുന്നു. പ്രതിരോധത്തിന്റെ പാത അനുരഞ്ജനമില്ലാതെ തുടരണം. ഈ മണ്ണില്‍ വേരൂന്നിയ അത് പിഴുതെറിയാന്‍ ആര്‍ക്കുമാവില്ല. രക്തസാക്ഷികളെ അഭിവാദ്യം ചെയ്യുന്നു. അവരാണ് ഏതൊരു വിമോചനത്തെയും കുറിച്ചുള്ള എല്ലാ ആശയത്തിന്റെയും അടിത്തറ. പലസ്തീന്‍ പ്രതിരോധം ഇനിയും ശക്തമാക്കണം’ എന്നിങ്ങനെയായിരുന്നു അഭിവാദ്യം.
വിലങ്ങുവെച്ചിട്ടും തലകുനിയാതെനിന്ന ജോര്‍ജസ് അബ്ദുള്ള ചെറുത്തുനില്‍പ്പിന്റെ സമകാലിക സാര്‍വദേശീയ പ്രതീകമായി മാറി. ഇതിന് സമാനമായി വി എസ് ഒരിക്കലും ആത്മകഥയായില്ല. പകരം അടിച്ചമര്‍ത്തപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും അവസ്ഥകണ്ട് പൊട്ടിത്തെറിച്ചു. അതേക്കുറിച്ച് അന്വേഷിച്ചാല്‍ മാത്രം വാചാലനായി. അദ്ദേഹത്തിന്റെ അനുഭവങ്ങളെക്കാള്‍ ഈ പുസ്തകം കൂടുതല്‍ ഊന്നുന്നത് ഒരു കാലഘട്ടത്തിലേക്കാണ്. വിവിധ ചരിത്രഘട്ടങ്ങളെയും അതില്‍ നിറഞ്ഞുനിന്ന വ്യക്തിത്വങ്ങളെയും കൗതുകസംഭവങ്ങളെയും വിസ്മയ ഫലങ്ങളെയും കോര്‍ത്തിണക്കി ജീവചരിത്രത്തിന് മറ്റൊരു രീതിശാസ്ത്രം അവതരിപ്പിക്കാന്‍ എളിയ പരിശ്രമം നടത്തിയിട്ടുമുണ്ട്. ആ വിപ്ലവകാരിയെ ഒന്നുകൂടി മനസിലോര്‍ത്ത് ഈ ജീവചരിത്രം ലോകമാകെ പരന്നുകിടക്കുന്ന പ്രബുദ്ധരായ എല്ലാ മലയാളികള്‍ക്കുമായി സമര്‍പ്പിക്കുന്നു; ഏറ്റവും പരിശുദ്ധരായ വലിയ മനുഷ്യര്‍ക്കിടയില്‍ പരിമിതികളുള്ളവര്‍ക്ക് അതീജീവിക്കാന്‍ ഇത്തരം എളിയ പ്രതിരോധങ്ങള്‍ വഴിയേ സാധിക്കൂവെന്ന വിനീതമായ വാക്കുകളിലൂടെ.

 

Brand

Anil Kumar AV

അനില്‍കുമാര്‍ എ.വി.കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ രണ്ടാം റാങ്കോടെ എം.എ. പാസായി. എം.ഫില്‍ വിദ്യാര്‍ഥിയായിരിക്കെ ദേശാഭിമാനിയില്‍ കുറച്ചു കാലം. പിന്നീട് 'ചിന്ത' പത്രാധിപസമിതി അംഗമായും ഏറെക്കാലം ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍, ഇടവേളകളില്ലാത്ത ചരിത്രം, ആലസ്യത്തിന്റെ ആള്‍ക്കൂട്ടങ്ങള്‍, തിരസ്‌കൃത ചരിത്രത്തിന് ഒരു ആമുഖം, കാവിനിറമുള്ള പ്ലേഗ്, ചിഹ്നങ്ങളുടെ രാഷ്ട്രീയം, ആഗോളവല്‍ക്കരണത്തിന്റെ അഭിരുചിനിര്‍മാണം, ഒറ്റുകാരുടെ ചിരി, ബുദ്ധിജീവികളുടെ പ്രതിസന്ധി, പ്രതിബിംബക്കെണിയും മൂലധന രാഷ്ട്രീയവും, നാലാംലോകവാദവും സാമ്രാജ്യത്വ രാഷ്ട്രീയവും, സി, യിരമ്യാവ്: അടിമയുടെ ജീവിതം, ജീവിതത്തില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്നവ, ശരീരം വിപണി ദൈവം, പ്രവാസികള്‍: ഭാഷയിലും ജീവിതത്തിലും, മുറിവേറ്റ ആഹ്ലാദങ്ങള്‍ ചരിത്രവും ജീവചരിത്രവും, ഇന്ദുലേഖയുടെ അനുജത്തിമാര്‍, സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങള്‍, ജര്‍മന്‍ സ്‌കെച്ചുകള്‍, പലപേരില്‍ ഒരു നഗരം (ട്രിച്ചി കുറിപ്പുകള്‍), ഒരിക്കലും പൂട്ടാത്ത മുറി, ആള്‍ദൈവങ്ങള്‍ അഥവാ അസംബന്ധ മനുഷ്യര്‍, എഴുത്തുമുറി, സത്യംപറയുന്ന പെരുംനുണയന്മാര്‍, ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട നുണകള്‍, ലങ്കന്‍ കാഴ്ചകള്‍, ഇന്തോനേഷ്യന്‍ ഡയറി, ഹിറ്റ്‌ലര്‍ എന്ന ഫുട്‌ബോള്‍ കോച്ച്, അനുഭൂതികളിലെ വര്‍ഗസമരം, മാധ്യമ മഹാസഖ്യം, സിനിമയുടെ ആത്മഗതം, ചരിത്രം ഒരു സമരായുധം, വന്മതില്‍ മുതല്‍ ബീഗ്ബെന്‍വരെ, ഹോങ്കോങ്ങ് ചൈനാവിശേഷങ്ങള്‍, ഓര്‍മകളുടെ തുറമുഖത്തുനിന്നും പുറപ്പെട്ട നാവികര്‍, കെ.പി.ആര്‍,പുരാതന നൗകയില്‍ തീരമണഞ്ഞ മുക്കുവര്‍, ജീവിതത്തിന്റെ ബഹുവചനം, രണ്ട് കൈ രണ്ട് വ്യവസ്ഥ, ഗുരു എസ് എന്‍ ഡി പി യോഗം വി-ട്ടതെന്തേ?, ഒറ്റരാത്രിയിലെ അതിഥികള്‍, അവന്‍ ഏപ്പോഴുത് വാഴ്ന്താന്‍, ചെ എന്ന ഫോട്ടോഗ്രാഫര്‍,സിനിമയിലെ കൊടുങ്കാറ്റുകള്‍, വിധേയത്വത്തിന്റെ എച്ചിലില, മോഡി ബ്രാന്‍ഡും കീറിപ്പറിഞ്ഞ പാദുകവും, ഓര്‍മകളുടെ ചുവരുകള്‍, കാറ്റില്‍ കെടാത്ത തീനാളം(അസര്‍ബൈജാന്‍), യാത്രയുടെ ഭ്രമണപഥം, സംഭവിക്കില്ല നാലാംലോക യുദ്ധം, പ്രതിപക്ഷം അല്ലാതാവുന്ന മാധ്യമങ്ങള്‍, തോക്കു വാങ്ങാന്‍ കലപ്പ വിറ്റവര്‍, മുള്ളുകൊണ്ട് നീറിയ റോസാപ്പൂക്കള്‍, ഗൊദാര്‍ദിന്റെ ദയാവധം, ജീവിതത്തിന്റെ ബഹുവചനം, 10 പൗണ്ടും മഴുവും, കോവിഡ് 19, ഹൃദയംപിളര്‍ന്ന ഗാസ തുടങ്ങിയവ പ്രധാന കൃതികള്‍. പി ജയരാജന്‍: തളരാത്ത പോരാളി, സദ്ദാം: നൂറ്റാണ്ടിന്റെ ബലി, കാസ്‌ട്രോ ക്യൂബ: വിപ്ലവത്തിന്റെ യൗവനങ്ങള്‍, മുല്ലപ്പെരിയാര്‍, വധശിക്ഷ: ഭരണകൂടം നടത്തുന്ന കൊലപാതകം, കോമ്രേഡ് എന്നീ പുസ്തകങ്ങള്‍ എഡിറ്റു ചെയ്തു. മികച്ച ജീവചരിത്രത്തിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്, വൈജ്ഞാനിക കൃതിക്കുള്ള അബുദാബി ശക്തി പുരസ്‌കാരം, ടെലിവിഷന്‍ സാഹിത്യ പരിപാടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2005ലെ വിഷ്വല്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്, 2019ലെ രാജീവന്‍ കാവുമ്പായി സ്മാരക പുരസ്‌കാരം, സമഗ്ര സംഭാവനയ്ക്കുള്ള 2015 ലെ തുളുനാട് 2020 ലെ കണ്ണാടി അവാര്‍ഡുകള്‍ എന്നിവ നേടി. ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍ 'വരലാത്രുടന്‍ പയനിത്ത മാമനിതര്‍' എന്ന പേരിലും ഗീബല്‍സ് ചിരിക്കുന്ന ഗുജറാത്ത് 'ഗീബല്‍സ് സിരിക്കും ഗുജറാത്ത്' എന്ന പേരിലും തമിഴിലും ഇറങ്ങി. 2006 ഒക്ടോബറില്‍ ഫ്രാങ്ക്ഫര്‍ട് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്തിരുന്നു. പ്രഭാകരന്റെ അന്ത്യത്തിനുശേഷം ശ്രീലങ്കയിലും യാത്ര ചെയ്തു. 2010 മാര്‍ച്ചില്‍ ജക്കാര്‍ത്തയില്‍ നടന്ന ഈസ്റ്റ് ഏഷ്യാമീഡിയാ പ്രോഗ്രാമില്‍ ഇന്ത്യന്‍ സംഘാംഗമായിരുന്നു. ചൈന, ഹോങ്കോങ്, മക്കാവോ, യുഎഇ,മലേഷ്യ, തായ്ലന്‍ഡ്, ബംഗ്ലാദേശ്, അസര്‍ബൈജാന്‍, ഒമാന്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചു. ഗോഡ്സെ, പാതി, ചാത്തമ്പള്ളി വിഷകണ്ഠന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു.ഡോ. ലേഖയാണ് ഭാര്യ. ഡോ. അനുലക്ഷ്മിയും അഖില്‍ശിവനും മക്കള്‍. മഹേഷ് മോഹന്‍കുമാര്‍ (ഇംഗ്ലണ്ട്) മരുമകന്‍.

Reviews

There are no reviews yet.

Be the first to review “VS KERALATHINTE FIDEL -Biography of VS Achuthanandan by Anil Kumar AV”
Review now to get coupon!

Your email address will not be published. Required fields are marked *