NALKKAVALA

50.00

നാല്‍ക്കവല

(നാടകം)

കെ.ടി. മുഹമ്മദ്

പേജ്: 64

സ്ഥലകാലങ്ങളുടേയും നമ്മുടെ
ചരിത്രത്തിന്റെയും മാത്രം രൂപമാണ്
നാല്‍ക്കവല. നാല്‍ക്കവലയില്‍
ഒരു വെടിവെപ്പ് നടന്നു. നാല്
മനുഷ്യജീവിതങ്ങള്‍ പിടഞ്ഞുവീണുമരിച്ചു.
തുടര്‍ന്ന് ഒരു പോലീസുകാരനും അവിടെവെച്ച്
കൊല്ലപ്പെട്ടു. ഇത്രയും സംഭവങ്ങളെ
പശ്ചാത്തലത്തില്‍ നിര്‍ത്തി അനാഥമാക്കപ്പെട്ടതും
അര്‍ത്ഥം തേടുന്നതുമായ ജീവിതങ്ങളുടെ
കഥ അനാവരണം ചെയ്യുകയാണ്
കെ.ടി. വിവിധ സംഭവങ്ങളുടെ
ദൃക്‌സാക്ഷിയായ നാല്‍ക്കവല സ്വയം ഒരു
കഥാപാത്രമായി നാടകത്തില്‍
പ്രത്യക്ഷപ്പെടുന്നു. ജീവിതത്തിന്റെ കഥ
പറയുകയാണ് നാല്‍ക്കവല.

– അവതാരികയില്‍ നിന്ന് എം. കുട്ടികൃഷ്ണന്‍

50.00

Add to cart
Buy Now
Description

‘സൂക്ഷിക്കണം. ചുമരുകള്‍ക്ക് പോലും കണ്ണും കാതുമുള്ള കാലമാണ്. നാവുണ്ടായിരുന്നെങ്കില്‍ ആ ചുമരുകള്‍ ഈ മുറിയില്‍ നടന്ന കഥ പറയുമായിരുന്നു.’

നിര്‍ജീവങ്ങളും നിശ്ചലങ്ങളുമായ വസ്തുക്കളെ മുന്‍നിര്‍ത്തി നാം ഇങ്ങനെയൊക്കെ ചിന്തിക്കാറുണ്ടല്ലോ. മരണത്തിനുപോലും ജീവന്‍ നല്‍കി നാം സംവദിക്കുന്നു.

ആ ന്യായങ്ങളിലൂന്നി ‘നാല്‍ക്കവല’യെ ഒരു കഥാപാത്രമാക്കിയിരിക്കുന്നു, ഈ നാടകത്തില്‍.
കവലപ്പാര്‍വതി ഒരു മധ്യവയസ്‌കയാണ്. വിലകുറഞ്ഞ ഒരു കൈലിയും ബ്ലൗസും മേല്‍മുണ്ടുമാണ് വേഷം. അനുഭവങ്ങളാല്‍ മരവിച്ചുപോയ ഒരു മനസ്സിന്റെ ഉടമസ്ഥ. എങ്കിലും സ്‌നേഹവാത്സല്യങ്ങളില്‍ ഉണര്‍ന്നുപോകാവുന്ന നിസ്സഹായ.
മധ്യവയസ്സ് പിന്നിടുന്ന ഗോപാലന്‍ പാവപ്പെട്ടവനാണ്. ജീവിതഭാരം തളര്‍ത്തിയ ശരീരം. മുണ്ടും അയവുള്ള ബനിയനുമാണ് വേഷം. ദുഃഖം സ്ഥായിയായ ഭാവം. മാധവന്‍ കവലച്ചട്ടമ്പിയാണ്. യുവാവാണ്. ഭീരുത്വത്തിന്മേല്‍ അഹങ്കരിക്കുന്ന ചട്ടമ്പിത്തരം.

പാന്റ്‌സും കൈകള്‍ മടക്കിവെച്ച ഫുള്‍ഷര്‍ട്ടുമാണ് ജയദേവന്റെ വേഷം. യുവാവാണ്. ദീര്‍ഘമായ ഒരു യാത്രയുടെ ക്ഷീണഭാവം. അതിലേറെ അസ്വസ്ഥമാണ് മനസ്സ്. എന്നാലും ശക്തമായ ഒരു ചിന്തയുടെ അടിയൊഴുക്ക് വാക്കുകളിലും ചലനങ്ങളിലും കാണാം.

അശ്വതി കവലപ്പാര്‍വതിയുടെ പ്രായം തികഞ്ഞ മകളാണ്. ദാവണിക്കാരിയാണ്. സ്ത്രീത്വത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള പരിഭ്രാന്തിയോടെയാണ് കവലയില്‍ ഓടിയെത്തുന്നത്.
പോലീസ് വകുപ്പിനെക്കുറിച്ച് കേള്‍ക്കുന്ന ദുഷ്‌പേരുകളുടെ പ്രതിനിധിയായ പോലീസുകാരന്‍ കൊമ്പന്‍ കുറുപ്പ്-പ്രായം അമ്പതിനോടടുത്ത്.

യുവാവാണ് പോലീസുകാരനായ വാസു. ദുഃഖത്തിലുയര്‍ന്ന, പ്രതികാരത്തിന് പ്രതിജ്ഞയെടുത്ത, ദാര്‍ഢ്യമുണ്ടെങ്കിലും ഒരു നല്ല പോലീസുകാരന്റെ കൃത്യബോധം പുലര്‍ത്താന്‍ ശ്രമിക്കുന്നു.
ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആരോപിക്കപ്പെട്ടതിനാല്‍ ഒളിവില്‍ കഴിയുന്ന കുടുംബസ്ഥനായ കേശവന്‍ കടലിനും പിശാചിനും ഇടയ്ക്കാണ്. അമ്പതും കടന്നുപോയ പ്രായം. ഉല്‍ക്കണ്ഠയും ഭയവും സംശയങ്ങളുമാണ് എപ്പോഴും ആ മുഖത്ത്.

യുവതിയായ വിധവയാണ് സുധ. വൈവാഹിക ജീവിതം പെട്ടെന്ന് തകര്‍ന്നുപോയപ്പോള്‍ മാനസികാവസ്ഥ തകരാറിലായി. നിറപ്പകിട്ടില്ലാത്ത സാരിയും ബ്ലൗസും വേഷം.
നാലുവഴികള്‍ കൂടിച്ചേരുന്ന, ഇടയ്ക്കിടെ കത്തുകയും കെടുകയും ചെയ്യുന്ന തെരുവുവിളക്കിന്റെ പശ്ചാത്തലത്തില്‍ ഒരു രാത്രി ഈ കഥ നടക്കുന്നു.

നാലു വഴിയില്‍ കേള്‍ക്കുന്ന ഗാനത്തിന്റെ രചയിതാവ് പ്രസിദ്ധ കവിയായ ശ്രീ. ഒ.എന്‍.വി. കുറുപ്പാണെന്ന് നന്ദിയോടെ രേഖപ്പെടുത്തുകയും ചെയ്യട്ടെ.

നാടകകൃത്ത്‌

 

Brand

Brand

K.T. MUHAMMED

കെ.ടി. മുഹമ്മദ് മലയാള നാടകവേദിക്കും നാടക സാഹിത്യത്തിനും മികച്ച സംഭാവന നല്‍കിയ കെ.ടി.മുഹമ്മദ് നമ്മുടെ സാമ്പ്രദായിക നാടകസങ്കല്പങ്ങളെ തിരുത്തിയെഴുതിയ വ്യക്തിയാണ്. സാഹിത്യത്തിനും രംഗഭാഷയ്ക്കും ഇത്രയേറെ പ്രാധാന്യം നല്‍കിയ വ്യക്തി വേറെയില്ല. 1949ല്‍ 'ഊരും പേരും' (വെളിച്ചം വിളക്കന്വേഷിക്കുന്നു) നാടകത്തിലൂടെ രംഗപ്രവേശനം നടത്തിയ കെ.ടി.യുടെ അമ്പതുവര്‍ഷത്തെ കലാപ്രവര്‍ത്തനം, കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അമ്പതുവര്‍ഷത്തെ ചരിത്രമാണ്. സമുദായ പരിഷ്‌കരണം ഒരു വ്രതമാക്കി മാറ്റിയ വി.ടി.യുടെ പിന്‍ഗാമിയായി വന്ന കെ.ടി. കാലത്തിന്റെ ഉള്‍വിളികേട്ട് നവീനമായൊരു രംഗഭാഷ തയ്യാറാക്കി. മുസ്ലീം സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരായുള്ള നാടകങ്ങളിലൂടെ മാനവസമൂഹത്തെ ഒന്നായി കാണുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മനുഷ്യമഹത്വത്തെ ഉയര്‍ത്തിക്കാട്ടുന്നവയാണ് അദ്ദേഹത്തിന്റെ നാടകങ്ങള്‍. പ്രചരണാംശത്തിന്റെ ആധിപത്യം കലാമൂല്യം നഷ്ടപ്പെടുത്തുമെന്ന ധാരണ പാടെ മാറ്റിയത് കെ.ടി.യുടെ 'ഇത് ഭൂമിയാണ്', ' കാഫര്‍' തുടങ്ങിയ നാടകങ്ങളാണ്. സോദ്ദേശസൃഷ്ടികള്‍ക്ക് ഉദാത്തമായ കലാസൃഷ്ടിയാകാന്‍ കഴിയുമെന്ന് തെളിയിച്ചത് കെ.ടി. യാണ്. 1929-ല്‍ മഞ്ചേരിയില്‍ (ഏറനാട്) കടത്തിങ്കല്‍ തൊടികയില്‍ വീട്ടിലാണ് കെ.ടി. മുഹമ്മദ് ജനിച്ചത്. പിതാവ്: പോലീസ് കോണ്‍സ്റ്റബിള്‍ കെ. കുഞ്ഞയമ്മു. മാതാവ്: കെ. ഫാത്തിമക്കുട്ടി. വിദ്യാഭ്യാസം എട്ടാം ക്ലാസ്. 1969വരെ തപാല്‍ വകുപ്പില്‍ പാക്കറായും പോസ്റ്റ്മാനായും ക്ലാര്‍ക്കായും മറ്റും ജോലി. 1952-ല്‍ 'കണ്ണുകള്‍' എന്ന ചെറുകഥ അന്താരാഷ്ട്ര കഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയതോടെ സാഹിത്യരംഗത്ത് പ്രശസ്തനായി. ഇത് ഭൂമിയാണ്, കാഫര്‍, കറവറ്റപശു, തീക്കനല്‍, സൃഷ്ടി, സ്ഥിതി, സംഹാരം, സാക്ഷാത്കാരം, സമന്വയം, സനാതനം, സൂത്രധാരന്‍, നാല്‍ക്കവല, കൈനാട്ടികള്‍, ജീവപര്യന്തം, വെള്ളപ്പൊക്കം തുടങ്ങിയ നാല്പതോളം നാടകങ്ങള്‍ ഇതിനകം രചിച്ചിട്ടുണ്ട്. കടല്‍പ്പാലം, അച്ഛനും ബാപ്പയും, തുറക്കാത്ത വാതില്‍ തുടങ്ങി പതിനഞ്ചോളം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. മാംസപുഷ്പങ്ങള്‍, കാറ്റ് എന്നീ നോവലുകളും ചിരിക്കുന്ന കത്തി, കളിയും കാര്യവും, ശബ്ദങ്ങളുടെ ലോകം എന്നീ കഥാസമാഹാരങ്ങളും കെ.ടി.യുടേതായുണ്ട്. കേരള സംഗീത നാടക അക്കാദമി ചെയര്‍ മാന്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. മദ്രാസ് സാഹിത്യ അക്കാദമി അവാര്‍ഡ്, പുഷ്പശ്രീ അവാര്‍ഡ്, പി.ജെ. ഫൗണ്ടേഷന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പാട്യം ഗോപാലന്‍ അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, ദുബായ് ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍ (ദല) പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.  
Reviews (0)

Reviews

There are no reviews yet.

Be the first to review “NALKKAVALA”
Review now to get coupon!

Your email address will not be published. Required fields are marked *