PERUMAZHAKKALAM

115.00

പെരുമഴക്കാലം
(തിരക്കഥ)

ടി.എ. റസാഖ്

പേജ്:

വളരെ സീരിയസായി സിനിമയെഴുതുന്ന എഴുത്തുകാരനാണ് ടി.എ. റസാക്ക്.
ഗൗരവമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അത് എഴുതുകയും സിനിമയാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന കഥാകാരന്‍. എനിക്ക് തോന്നുന്നു മലയാളസിനിമയില്‍ ഇത്രയും ഗൗരവമായി എഴുതുന്ന എഴുത്തുകാരനില്ലെന്ന്. റസാക്കിന്റെ കൂടെ ആര് കൂടിയാലും ഗൗരവമുള്ള സിനിമയുണ്ടാകും. അത് റസാക്കിന്റെ പ്രത്യേകതയാണ്.
കമല്‍

ഏതു പ്രമേയത്തേയും കലാനുഭവമാക്കുന്നത് കലാപരമായ ഘടകങ്ങളുടെ
ഔചിത്യവും പൊരുത്തവുമാണല്ലോ. അത്യാവശ്യം കഥാപാത്രങ്ങള്‍ മാത്രം.
അനിവാര്യമായ സന്ദര്‍ഭങ്ങള്‍ മാത്രം. അര്‍ത്ഥപൂര്‍ണവും സ്വാഭാവികവുമായ
സംഭാഷണങ്ങള്‍ മാത്രം. കേന്ദ്രപ്രമേയത്തില്‍ നിന്നും പ്രശ്‌നത്തില്‍ നിന്നും
ഒരിക്കലും മാറിപ്പോകാത്ത ഏകാഗ്രമായ തിരക്കഥ. മഴയും മനുഷ്യനും
പ്രകൃതിയും കുഴഞ്ഞുമറിയുന്ന ദൃശ്യങ്ങള്‍. മനോഭാവങ്ങളേയും
ആത്മസംഘര്‍ഷങ്ങളേയും പെരുമഴയുടെ സാന്നിധ്യത്തിലൂടെ
വ്യാഖ്യാനിക്കുന്ന ദൃശ്യാസൂത്രണം.
ബാലചന്ദ്രന്‍ ചുള്ളിക്കാട്

സാധാരണമായ ഒരു ചലച്ചിത്രമല്ല പെരുമഴക്കാലം. കണ്ണീര്‍ക്കഥയുമല്ല ഈ
ചലച്ചിത്രം, മനസ്സിനെ നോവിക്കുന്ന ഭാവഭദ്രമായ ഒരു കാവ്യശകലമാണിത്.
എസ്.ജയചന്ദ്രന്‍ നായര്‍

 

115.00

Add to cart
Buy Now

Brand

T.A. RASAK

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ തുറക്കലില്‍ ടി.എ.ബാപ്പു, വാഴയില്‍ ഖദീജ ദമ്പതികളുടെ മൂത്ത മകനായി 1958 ഏപ്രില്‍ 25-ന് റസാഖ് ജനിച്ചു. കൊളത്തൂര്‍ എഎംഎല്‍പി സ്‌കൂള്‍, കൊണ്ടോട്ടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈസ്‌കൂള്‍ കാലത്തുതന്നെ നാടകപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. പില്‍ക്കാലത്ത് 'വര' എന്ന പേരില്‍ ഒരു സമാന്തര പ്രസിദ്ധീകരണം നടത്തി. കെഎസ്ആര്‍ടിസിയില്‍ ക്ലര്‍ക്കായ് കുറച്ചു കാലം ജോലി ചെയ്തു. 1987 ല്‍ ധ്വനി എന്ന സിനിമയില്‍ സംവിധായകന്‍ എ.ടി.അബുവിന്റെ സംവിധാന സഹായിയായാണ് റസാഖ് സിനിമയിലെത്തിയത്. പിന്നീട് തിരക്കഥാ രചനയിലേക്ക് വഴിമാറിയ അദ്ദേഹം സിബി മലയില്‍, കമല്‍, ജയരാജ്, ജി.എസ്.വിജയന്‍, വി.എം.വിനു തുടങ്ങിയവര്‍ക്കായി തിരക്കഥകള്‍ രചിച്ചു. 1991 ല്‍ വിഷ്ണുലോകം എന്ന ചലച്ചിത്രത്തിനാണ് അദ്ദേഹം ആദ്യം കഥ, തിരക്കഥ, സംഭാഷണം എഴുതിയത്. 2016ല്‍ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി തിരക്കഥ എഴുതിയ ചിത്രം. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. ഷാഹിദ് അദ്ദേഹത്തിന്റെ അനുജനായിരുന്നു. 2016 ജൂലൈ അവസാനവാരത്തില്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം അവിടെവച്ച് ആ വര്‍ഷത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് വച്ച് അന്തരിച്ചു. 58 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം ജന്മനാടായ കൊണ്ടോട്ടിയില്‍ മാതാപിതാക്കളുടെയും അനുജന്റെയും ശവകുടീരങ്ങള്‍ക്കടുത്ത് കബറടക്കി. പരേതയായ ഖൈറുന്നീസ, ഷാഹിദ എന്നിവരായിരുന്നു ഭാര്യമാര്‍. നാല് മക്കളുണ്ട്.  

Reviews

There are no reviews yet.

Be the first to review “PERUMAZHAKKALAM”
Review now to get coupon!

Your email address will not be published. Required fields are marked *